ഷില്ലോംഗ്: മേഘാലയയിലെ ജനങ്ങൾ ചിക്കനും മട്ടനും മീനും കഴിക്കുന്നതിനെക്കാൾ കൂടുതൽ ബീഫ് കഴിക്കാൻ ആഹ്വാനം ചെയ്ത് മൃഗസംരക്ഷണ വകുപ്പ് മന്ത്രി സൻബോർ ഷുള്ളൈ. ജനാധിപത്യരാജ്യത്ത് ഓരോരുത്തർക്കും ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോഴിയിറച്ചി, ആട്ടിറച്ചി, മത്സ്യം എന്നിവയെക്കാൾ കൂടുതൽ മാട്ടിറച്ചി കഴിക്കാനാണ് ഞാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്. ബി.ജെ.പി മേഘാലയയിൽ ഗോവധം നിരോധിക്കുമെന്ന് ജനങ്ങൾക്കിടയിൽ ഒരു ധാരണയുണ്ട്. അതില്ലാതാക്കാൻ ഈ പ്രോത്സാഹനത്തിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുതിർന്ന ബി.ജെ.പി നേതാവായ ഷുള്ളൈ ഒരാഴ്ച മുമ്പാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായത്.
അസാമിലെ ഗോവധനിരോധനം നിയമം മേഘാലയിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്നതിനെ ബാധിക്കാതിരിക്കാൻ അസാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |