ഹൈദരാബാദ്: 2017ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാകുൽ പ്രീത് സിംഗ് ഇന്നലെ ഹൈദരാബാദിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. സെപ്തംബർ ആറിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും നേരത്തെ ഹാജരാകാൻ അനുവദിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. അനധികൃത ഇടപാടുകൾ നടന്നുവോയെന്ന് കണ്ടെത്തുന്നതിനായി ബാങ്ക് രേഖകൾ ഹാജരാക്കാൻ രാകുലിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേസിൽ നടി ചാർമി കൗറിനെ കഴിഞ്ഞ ദിവസം എട്ട് മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തു. ബഷീർബാഗിലെ ഇ.ഡി ഓഫീസിൽ ഹാജരായ ചാർമിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. 2015 മുതൽ 2017 വരെയുള്ള അക്കൗണ്ട് വിവരങ്ങളും ബാങ്ക് ഇടപാടുകളും സംബന്ധിച്ചാണ് പ്രധാനമായും വിവരങ്ങൾ ശേഖരിച്ചത്. ഓഡിറ്റർമാർക്കൊപ്പമാണ് ചാർമി ഇ.ഡി. ഓഫീസിലെത്തിയത്.
ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാരേഖകളും താൻ സമർപ്പിച്ചെന്നും അന്വേഷണവുമായി പൂർണമായി സഹകരിച്ചെന്നും ഇനിയും അത് തുടരുമെന്നും നിയമതടസമുള്ളതിനാൽ ചില കാര്യങ്ങൾ ഇപ്പോൾ സംസാരിക്കാനാകില്ലെന്നും നടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |