റാഞ്ചി: താലിബാനെ പിന്തുണച്ച് ജാർഖണ്ഡിലെ കോൺഗ്രസ് എം.എൽ.എയും വർക്കിംഗ് പ്രസിഡന്റുമായ ഇർഫാൻ അൻസാരി നടത്തിയ പ്രതികരണം വിവാദമാകുന്നു. യു.എസ് സൈന്യം അഫ്ഗാൻ വിടാൻ താലിബാൻ മികച്ച രീതിയിലാണു പ്രവർത്തിച്ചതെന്ന് അൻസാരി പറഞ്ഞു. അഫ്ഗാനിൽ നിന്ന് യു.എസ് സൈനികരെ പുറത്താക്കിയ നീക്കം അഭിനന്ദനാർഹമാണ്.
അഫ്ഗാനിൽ യു.എസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. താലിബാൻ ഭീകര സംഘടനയാണ്. പക്ഷേ യു.എസ് സൈന്യത്തെ പുറത്താക്കാൻ വിപ്ലവാത്മകമായാണ് അവർ പ്രവർത്തിച്ചത്. അതേസമയം, അൻസാരിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി.
ഇത്തരം പ്രതികരണങ്ങൾ താലിബാന് സമാനമായ കോൺഗ്രസിന്റെ ചിന്താഗതിയാണു കാണിക്കുന്നത്. വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ ക്രൂരതകളുടെ പേരിൽ കുപ്രസിദ്ധരായ താലിബാമെയാണ് കോൺഗ്രസ് എം.എൽ.എ പിന്തുണയ്ക്കുന്നത്. താലിബാനെ ഭയന്ന് സ്ത്രീകൾ അഫ്ഗാൻ വിടുകയാണ്. ഇവിടെയും അങ്ങനെ സംഭവിക്കണമെന്നാണോ അൻസാരിയുടെ ആഗ്രഹം? - ബി.ജെ.പി ചീഫ് വിപ്പ് ബിരാഞ്ചി നാരായൺ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |