SignIn
Kerala Kaumudi Online
Friday, 26 April 2024 10.41 AM IST

പാക് ഭീകരരെ തടയൽ ഇന്ത്യൻ ലക്ഷ്യം

doval-william

ന്യൂഡൽഹി: അഫ്ഗാൻ മണ്ണിൽ പാക് ഭീകര സംഘടനകളുടെ പ്രവർത്തനം തടയാൻ യു.എസിന്റെ സഹായവും ഇന്ത്യ തേടിയ സാഹചര്യത്തിൽ വില്ല്യം ബേൺസുമായുള്ള ചർച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കഴിഞ്ഞ മാസം താലിബാൻ നേതാവും നിർദ്ദിഷ്‌‌ട ഉപപ്രധാനമന്ത്രിയുമായ അബ്ദുൾ ഗാനി ബരാദാർ അടക്കമുള്ളവരുമായി വില്ല്യം ബേൺസ് കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എസ് സേനയുടെ മടക്കമായിരുന്നു പ്രധാന അജൻഡയെങ്കിലും അഫ്ഗാന്റെ തുടർന്നുള്ള സുരക്ഷയും ചർച്ചയായി. ഈ സാഹചര്യത്തിലാണ് ലഷ്കറെ തയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ പാക് ഭീകര സംഘടനകളുടെ കാര്യം ഇന്ത്യ ഉന്നയിക്കുന്നത്. പുതിയ താലിബാൻ സർക്കാരിലെ സിറാജുദ്ദീൻ ഹഖാനി, മുല്ലാ യാക്കൂബ് തുടങ്ങിയവർ യു.എസിന്റെ ഭീകര പട്ടികയിലുള്ളവരാണ്.

അതേസമയം,​ അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിന്റെ ഭാവി, സൈനിക വിഷയങ്ങൾ, അഭ്യന്തര അക്രമം തടയൽ തുടങ്ങിയവ ഇന്നലെ ചർച്ചയായെന്ന് ഡൽഹിയിലെ റഷ്യൻ എംബസി അറിയിച്ചു. ഭീകരവിരുദ്ധ പോരാട്ടം, അനധികൃത മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായും നിക്കോളായ് കൂടിക്കാഴ്ച നടത്തി.

ചൈനയ്ക്കു പുറമെ, താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന വൻ ശക്തിയാണ് റഷ്യ. അതിനാൽ അഫ്ഗാൻ വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളും സുരക്ഷാ ഏജൻസികളും റഷ്യയുമായി നടത്തുന്ന ചർച്ചയ്ക്ക് പ്രാധാന്യമുണ്ട്. അഫ്ഗാൻ സർക്കാരിൽ പാകിസ്ഥാന് സ്വാധീനമുള്ള താലിബാൻ വിഭാഗത്തിലെ നേതാക്കളുള്ളതും ഇന്ത്യയ്ക്ക് ആശങ്കയാണ്. റഷ്യൻ പ്രഡിഡന്റ് വ്ളാഡിമിർ പുടിന്റെ വലംകൈയായ നിക്കോളായ് പട്രുഷേവുമായി നടത്തിയ ചർച്ചകളിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്. നരേന്ദ്രമോദിയും പുടിനും നടത്തിയ ഫോൺ സംഭാഷണത്തിന്റെ തുടർച്ചയായാണ് റഷ്യൻ സംഘം ഇന്ത്യയിലെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA RUSSIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.