ന്യൂഡൽഹി: ലോക നേതാക്കളുടെ നിരയിലേക്കുയർന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 71-ാം പിറന്നാൾ. കൊവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ വലിയ തോതിലുള്ള ആഘോഷങ്ങളൊഴിവാക്കി മോദി എന്ന നേതാവിന്റെ നേതൃപാടവവും മുഖ്യമന്ത്രി, പ്രധാനമന്ത്രി പദങ്ങളിലെ സംഭാവനകളും ഉയർത്തിക്കാട്ടുകയാണ് ബി.ജെ.പിയുടെ പദ്ധതി. കഴിഞ്ഞ വർഷവും പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രി വരെയുള്ള അധികാരത്തിന്റെ 20-ാം വർഷം പൂർത്തിയാകലും പിറന്നാളിനൊപ്പം ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ ഇന്നുമുതൽ ആഘോഷിക്കും. സേവാ ഔർ സമർപ്പൺ അഭിയാൻ എന്ന പേരിൽ 20 ദിവസം നീണ്ടു നിൽക്കുന്നതാണ് പരിപാടി. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് പ്രധാനമന്ത്രി പദത്തിലേക്കുയർന്ന മോദി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമ്പൂർണ ആധിപത്യം നിലനിറുത്തി.
ശക്തനായ ഭരണാധികാരിയെന്ന് ലോകം അംഗീകരിച്ച മോദിക്ക് രണ്ടുവർഷമായി തുടരുന്ന കൊവിഡ് മഹാമാരിയിൽ ചെറിയ ഇടിവ് സംഭവിച്ചെങ്കിലും പ്രധാനമന്ത്രി പദവിയിൽ പകരക്കാരനില്ലാത്ത നേതാവ് എന്നു തന്നെയെന്ന് സർവെകൾ വെളിപ്പെടുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |