ന്യൂഡൽഹി: നഗരങ്ങൾ വെളിയിട വിസർജ്ജ്യ, മാലിന്യ വിമുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള സ്വച്ഛഭാരത് അഭിയാൻ 2.0, നഗരങ്ങളിൽ ശുദ്ധജല വിതരണവും ശുചിത്വ സേവനങ്ങളും നൽകാനുള്ള അമൃത് 2.0 പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.
ഒന്നാം ഘട്ടത്തെക്കാൾ രണ്ടര ഇരട്ടി അധികമായി, 1,41,600 കോടി തുക വകയിരുത്തിയ സ്വച്ഛ്ഭാരത് അഭിയാൻ രണ്ടാം ഘട്ടം 2025-26 വരെ തുടരാനാണ് അനുമതി. 62,009 കോടിയായിരുന്നു ഒന്നാം ഘട്ടത്തിന്. (കേന്ദ്ര വിഹിതം 36,465 കോടി). അമൃത് രണ്ടാം ഘട്ടത്തിന്2025-26 വരെ 2,77,000 കോടി വിഹിതം (കേന്ദ്ര വിഹിതം 76,760 കോടി).
സ്വച്ഛഭാരത്
ലക്ഷ്യങ്ങൾ:
ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങൾ വെളിയിട വിസർജ്ജ്യ വിമുക്തമാക്കുന്നതിന് മുൻഗണന. മലിന ജലം ശുചിയാക്കാനും ജലസ്രോതസുകളെ മലിനമാക്കുന്നത് തടയാനുമുള്ള നടപടികൾ. എല്ലാ നഗരങ്ങൾക്കും മാലിന്യവിമുക്ത ത്രീസ്റ്റാർ സർട്ടിഫിക്കറ്റ്.
അന്യസംസ്ഥാന തൊഴിലാളികൾക്കായി 3.5ലക്ഷം പൊതു ശൗചാലയങ്ങൾ. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ മലിന ജലം സുരക്ഷിതമായി കൈകാര്യം ചെയ്യാനും ഒഴുക്കി വിടാൻ സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ നിന്ന് മറ്റു സ്ഥലങ്ങളിലെത്തിച്ച് ശുചീകരിക്കാനും ജലസ്രോതസുകളെ മലിനപ്പെടുത്തുന്നത് തടയാനുമുള്ള എസ്.ബി.എം 2.0 പദ്ധതി.
ഖരമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കൽ, ഒറ്റത്തവണ പ്ളാസ്റ്റിക് ഉപയോഗം ഇല്ലാതാക്കൽ, അഞ്ച് ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ കെട്ടിട മാലിന്യമടക്കം യന്ത്ര സഹായത്തോടെ നീക്കൽ. മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾക്ക് നിയമപരമായ അംഗീകാരം
അമൃത് 2.0
ലക്ഷ്യങ്ങൾ:
₹എല്ലാവീടുകളിലും കുടിവെള്ളമെത്തിക്കാൻ 2.68 കോടി ടാപ്പ് കണക്‌ഷനുൾ. 2.64 കോടി മലിനജല/കക്കൂസ് മാലിന്യ നിർമാർജ്ജനം.
₹കിണറുകളടക്കം ജലസ്രോതസുകൾ വർദ്ധിപ്പിക്കൽ-സംരക്ഷിക്കൽ, ജലത്തിന്റെ പുനരുപയോഗം, മഴവെള്ള സംഭരണം,
₹ ഭാവിയിലെ ജല ആവശ്യം, ജലനഷ്‌ടം കണക്കാക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |