ന്യൂഡൽഹി: രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവർ നേരിടുന്ന വിവേചനത്തിനെതിരെയുമുള്ള ബോധവത്കരണം നടത്തേണ്ടത് സമൂഹത്തിലെ പുതിയ തലമുറയിലെ ചെറുപ്പക്കാർക്കിടയിലാണെന്ന് സുപ്രീംകോടതി ജഡ്ജി ഡി.വൈ. ചന്ദ്രചൂഡ്. ദേശീയ വനിതാ കമ്മീഷനുമായി സഹകരിച്ച് എൻ.എ.എൽ.എസ്.എ. സംഘടിപ്പിച്ച് ബോധവത്കരണ പരിപാടിയിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ ഭരണഘടന നിരന്തരം പരവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ഒരു പ്രത്യേക വിഭാഗത്തിൽപ്പെടുത്തി പ്രശ്നപരിഹാരമുണ്ടാക്കാൻ കഴിയില്ല. ഓരോ വിഷയങ്ങളും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ്. മതം, ജാതി, അംഗവൈകല്യങ്ങൾ, ലൈംഗീക ന്യൂനപക്ഷങ്ങൾ അങ്ങനെ ഓരോ വിഭാഗത്തിലുള്ള സ്ത്രീയും നേരിടുന്നത് ഓരോ തരത്തിലുള്ള വിവേചനങ്ങളാണ്. ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തെത്തുടർന്ന് സ്വവർഗാനുരാഗികൾ അഭിനയിച്ച കർവാചൗത്ത് പരസ്യം നിക്കം ചെയ്തത് പോലും ഒരു തരത്തിൽ ലൈംഗീകന്യൂനപക്ഷമായ സ്ത്രീകൾക്ക് നേരിടുന്ന അതിക്രമത്തിന്റെ ഉത്തമ ഉദാഹരണമാണ്. തൊഴിലിടങ്ങളിലെ അവകാശങ്ങൾ, വസ്തുവിലുള്ള അവകാശം, പൊതുസ്ഥലങ്ങളിൽ ലഭിക്കേണ്ട മര്യാതകൾ തുടങ്ങി സ്ത്രീകൾക്ക് ലഭ്യമാക്കേണ്ട അവകാശങ്ങളെക്കുറിച്ച് കൃത്യമായി എഴുതപ്പെട്ടിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവമെന്ന് ” അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |