തിരുവനന്തപുരം: ടു ജി സ്‌പെക്ട്രം കേസിൽ മുൻ സി.എ.ജി വിനോദ് റായി ക്ഷമാപണം നടത്തിയതോടെ രണ്ടാം യു.പി.എ സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ ഗൂഢാലോചനയാണ് പുറത്തുവന്നതെന്ന് യു.പി.എ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്ന സൽമാൻ ഖുർഷിദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാത്വികനായ അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിനോദ് റായിയും രാജ്യത്തോട് ക്ഷമാപണം നടത്തണം. അന്ന് ഗൂഢാലോചനയിൽ പങ്കെടുത്ത ജനറൽ വി.കെ സിംഗ്, കിരൺ ബേദി എന്നിവർക്ക് അടക്കം പിന്നീട് ഉന്നതപദവികൾ ലഭിച്ചു.
ബാബാ രംദേവ് സഹസ്രകോടികളുടെ സംരംഭകനായി. അണ്ണാഹസാരെ മോദിക്കെതിരെ ശബ്ദിക്കാതെ നിശബ്ദനായി കഴിയുന്നു. അരവിന്ദ് കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായപ്പോൾ നരേന്ദ്രമോദി പ്രധാനമന്ത്രിയായി. വലിയൊരു ആരോപണം കെട്ടിപ്പൊക്കിയ ഇവരെല്ലാം നേട്ടങ്ങൾ കൊയ്തപ്പോൾ ടെലികോം മേഖലയിൽ ഇന്ത്യയുടെ കുതിപ്പാണ് നിലച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |