ന്യൂഡൽഹി: കങ്കണ റൗട്ടിന്റെ എല്ലാ സാമൂഹ്യ മാദ്ധ്യമപോസ്റ്റുകളും സെൻസർ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കങ്കണയുടെ പേരിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും മുംബയിലെ ഖാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു.
സർദാർ ചരൺജിത് സിംഗ് ചന്ദർപാൽ എന്നയാളാണ് ഹർജി നൽകിയത്. എല്ലാ കേസുകളിലും ആറ് മാസത്തിനകം കുറ്റപത്രം നൽകണം. രണ്ട് വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കങ്കണ നടത്തിയ പരാമർശങ്ങൾ അതിര് കടന്നതാണെന്നും മതനിന്ദയും കലാപമുണ്ടാക്കുകയെന്നതുമാണ് ലക്ഷ്യമെന്നും ഹർജിക്കാരൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |