മൈസൂരു: 35 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ ഇഷ്ടപ്രാണേശ്വരിയെ സ്വന്തമാക്കിയപ്പോൾ 65കാരനായ ചിക്കണ്ണയുടെ കണ്ണിൽ നിന്നും അടർന്ന് വീണത് അനശ്വര പ്രണയത്തിന്റെ അടയാളമായിരുന്നു. പെൺവീട്ടുകാരുടെ എതിർപ്പിനെത്തുടർന്നാണ് ജീവിതത്തിലെ ഏക പ്രണയമായ ജയമ്മയെ സ്വന്തമാക്കാൻ കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ ചിക്കണ്ണയ്ക്ക് സാധിക്കാതിരുന്നത്.
35 വർഷങ്ങൾക്കുമുമ്പ് ഹാസനിലെ ഹോളെനർസിപൂരിൽ നിന്ന് മൈസൂരുവിലെത്തിയതാണ് ചിക്കണ്ണ. കൂലിത്തൊഴിലാളിയായിരുന്ന ചിക്കണ്ണ അമ്മായിയുടെ മകൾ ജയമ്മയുമായി പ്രണയത്തിലായി. എന്നാൽ, ചിക്കണ്ണയെക്കാൾ സാമ്പത്തികസ്ഥിതിയുള്ള മറ്റൊരാളുമായി ജയമ്മയെ വീട്ടുകാർ വിവാഹം ചെയ്തയച്ചു. ചിക്കണ്ണ അവിവാഹിതനായി തുടർന്നു.
എന്നാൽ, ജയമ്മയുടെ വിവാഹജീവിതം സുഖകരമായിരുന്നില്ല. വിവാഹത്തിന് ശേഷം മാസങ്ങൾക്കകം ഭർത്താവ് അവരെ ഉപേക്ഷിച്ചുപോയി. ഇതോടെ ജയമ്മ ഒറ്റയ്ക്കായി. അടുത്തിടെ ചിക്കണ്ണയും ജയമ്മയും അവിചാരിതമായി കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. തുടർന്ന്, ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |