SignIn
Kerala Kaumudi Online
Friday, 26 April 2024 9.22 AM IST

കർഷക സമരം തീർക്കാൻ മുഖ്യ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം

farmers-strike

കേന്ദ്രത്തിന്റെ കത്തിലെ വിയോജിപ്പുകളിൽ ഇന്ന് ചർച്ച

ഇന്ന് കർഷക മോർച്ച യോഗത്തിൽ അന്തിമ തീരുമാനം

ന്യൂഡൽഹി:കർഷകരുടെ മിക്ക ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രസർക്കാർ ഇന്നലെ നൽകിയ കത്തിലെ ചില കാര്യങ്ങളിലുള്ള വിയോജിപ്പ് ആഭ്യന്തര വകുപ്പമായി ചർച്ച ചെയ്ത ശേഷം ഇന്ന് സംയുക്ത കിസാൻ മോർച്ച കർഷക സമരം പിൻവലിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മോർച്ചയുടെ നിർണായക യോഗം. പ്രധാന ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചതിനാൽ സമരം അവസാനിപ്പിക്കാനാണ് സാദ്ധ്യതയെന്ന് സൂചനയുണ്ട്.

സമരം തുടരണമോയെന്ന് തീരുമാനിക്കാൻ ഇന്നലെ യോഗം ചെരുന്നതിന് തൊട്ട് മുമ്പാണ് സർക്കാരിന്റെ കത്ത് ലഭിക്കുന്നത്. കർഷക സമരം അവസാനിപ്പിക്കാൻ അഞ്ച് നിർദ്ദേശങ്ങളാണ് കത്തിലുള്ളത്.

മിനിമം താങ്ങ് വില സംബന്ധിച്ച സർക്കാർ സമിതിയിൽ കർഷക പ്രതിനിധികളെ ഉർപ്പെടുത്തും.

കർഷകർ സമരത്തിൽ നിന്ന് പിന്മാറിയാൽ കേസുകൾ പിൻവലിക്കും.

പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ ബന്ധുക്കൾക്ക് അതത് സംസ്ഥാനങ്ങൾ നഷ്ടപരിഹാരം നൽകും.

വൈദ്യുതി ഭേദഗതി ബില്ലിന്റെ പരിധിയിൽ നിന്ന് കർഷകരെ ഒഴിവാക്കും

മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനൽ നടപടി നീക്കും.

ഈ നിർദ്ദേശങ്ങളിൽ മിനിമം താങ്ങുവില സമിതി സംബന്ധിച്ചും കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ചുമാണ് കർഷക സംഘടനകൾക്ക് എതിർപ്പ്. താങ്ങുവിലയ്ക് നിയമസാധുത നൽകുന്നത് ചർച്ച ചെയ്യാൻ സമിതിക്ക് അധികാരം നൽകുമോ എന്ന് വ്യക്തമല്ല. അതുപോലെ താങ്ങുവിലയെ എതിർക്കുന്നവരെയും സമിതിയിൽ ഉൾപ്പെടുത്തുമെന്നും കർഷകർക്ക് ആശങ്കയുണ്ട്. ലഖിംപൂർ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അമിത് മിശ്രയെ പുറത്താക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതിലും കർഷകർക്ക് എതിർപ്പുണ്ട്.

കർഷക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചതോടെ സമരം തുടരുന്നതിൽ കർഷക സംഘടകൾക്കിടയിൽ കടുത്ത ഭിന്നതയുണ്ട്. പഞ്ചാബിലെ 32 സംഘടനകളുടെ ഐക്യവേദി കഴിഞ്ഞ ആഴ്ച്ച യോഗം ചേർന്ന് സമരം തുടരുന്നതിനെതിരായ തീരുമാനമെടുത്ത് സംയുക്ത കിസാൻ മോർച്ചയെ അറിയിച്ചിരുന്നു. സമരം തുടർന്നാൽ ജനവികാരം സംഘടനകൾക്കെതിരെ തിരിച്ചുവിടാൻ കേന്ദ്രസർക്കാരിന് കഴിയുമെന്നതാണ് അവരുടെ നിലപാട്. എന്നാൽ സമരം അവസാനിപ്പിച്ചാൽ തങ്ങളുടെ പ്രധാന ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിനെ കൊണ്ട് തീരുമാനമെടുപ്പിക്കാൻ കഴിയില്ലെന്ന് സമരം തുടരണമെന്ന വിഭാഗവും ആവശ്യപ്പെടുന്നു.

'' മിനിമം താങ്ങ് വിലയ്‌ക്ക് നിയമപരമായ പരിരക്ഷയെന്ന ഉറപ്പ് നൽകണമെന്നതിൽ വ്യക്തത വേണമെന്നതാണ് ഒരു ആവശ്യം. സമരം പിൻവലിച്ചാൽ കർഷകർക്കെതിരായ കേസുകൾ റദ്ദാക്കാമെന്ന തീരുമാനത്തോടാണ് രണ്ടാമത്തെ എതിർപ്പ്. സമരം പിൻവലിക്കുന്നതും കേസുകൾ റദ്ദ് ചെയ്യുന്നതും ഒരുമിച്ച് വേണമെന്നതാണ് ഞങ്ങളുടെ ആവശ്യം. രണ്ട് കാര്യങ്ങളിലും ഇന്ന് ആഭ്യന്തര വകുപ്പുമായി ചർച്ച നടത്തി തീരുമാനമെടുക്കാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. അവരുടെ തീരുമാനം അറിഞ്ഞ ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.''

കെ.വി.ബിജു

നാഷണൽ കോ-ഓർഡിനേറ്റർ

രാഷ്ട്രീയ കിസാൻ മഹാ സംഘ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FARMERS PROTEST
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.