ന്യൂഡൽഹി: ത്രിപുരയിൽ നടന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത എച്ച്.ഡബ്ലിയു ന്യൂസ് നെറ്റ് വർക്ക് എന്ന ഡിജിറ്റൽ ന്യൂസ് പോർട്ടലിലെ മൂന്ന് മാദ്ധ്യമപ്രവർത്തകർക്കെതിരായ കേസിലെ എല്ലാ തുടർ നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു.
സമൃദ്ധി സകുനിയ, സ്വർണ ഝാ, ആരതി ഗാർഗി എന്നിവർക്കെതിരെ ത്രിപുര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിലെ തുടർ നടപടികളാണ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തത്. വ്യാജവാർത്ത റിപ്പോർട്ട് ചെയ്തെന്നാരോപിച്ച് ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |