ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കിടയിലും നാഗലാൻഡിൽ സൈന്യത്തിനുള്ള പ്രത്യേക അധികാരമായ അഫ്സ്പ ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ ഉത്തരവിറക്കി. അസ്വസ്ഥവും അപകടകരവുമായ സാഹചര്യം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് സൈന്യത്തിന് പ്രത്യേക അധികാരം അനിവാര്യമാണെന്ന് കേന്ദ്രം വിശദീകരിക്കുന്നു.ഡിസംബർ നാലിന് വിഘടനവാദികളെന്ന് സംശയിച്ച് ആറ് ഖനി തൊഴിലാളികളെ സൈന്യം വെടിവച്ചു കൊന്ന സംഭവത്തെ തുടർന്ന് പ്രത്യേക അധികാരം പിൻവലിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സൈന്യത്തിന്റെ വെടിവയ്പിനെ ചൊല്ലി നാട്ടുകാർ നടത്തിയ കലാപത്തിൽ ഒരു സൈനികൻ അടക്കം 14പേർ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സൈന്യത്തിനുള്ള പ്രത്യേക അധികാരം പിൻവലിക്കുന്നത് പരിശോധിക്കാൻ കേന്ദ്രസർക്കാർ സെക്രട്ടറി വിവേക് ജോഷിയുടെ നേതൃത്വത്തിൽ ഏഴംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |