ന്യൂഡൽഹി: പനി, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. ഈ ലക്ഷണങ്ങൾ ഒമിക്രോൺ വകഭേദത്തിന്റേതുമാകാമെന്ന നിഗമനത്തിലാണ് നിർദ്ദേശം.
ആർ.ടി.പി.സി.ആർ പരിശോധനാ ഫലം വൈകുകയാണെങ്കിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താം. വീടുകളിൽ കഴിയുന്നവർക്ക് ഹോം ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്തുന്നത് പ്രോത്സാഹിപ്പിക്കണം. ഇത്തരത്തിലുള്ള 7 ഹോം ടെസ്റ്റ് കിറ്റുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവരെ ഉടനെ ഹോം ഐസലേഷനിലാക്കണമെന്നും കേന്ദ്രം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |