ന്യൂഡൽഹി: നീറ്റ് പി.ജി കോഴ്സുകളിലെ കൗൺസലിംഗുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിലവിലുള്ള കേസിൽ ചൊവ്വാഴ്ച അടിയന്തരമായി വാദം കേൾക്കണമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ .ഇന്നലെ .
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് മുമ്പാകെ സോളാസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇങ്ങനെ അഭ്യർത്ഥിച്ചത്.
സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധിയുമായി ബന്ധപ്പെട്ട കേസായതിനാൽ, ചീഫ് ജസ്റ്റിസ് എൻ.വി രമണയുമായി സംസാരിച്ച ശേഷം തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസിനൊപ്പവും ,ജസ്റ്റിസ് വിക്രംനാഥ് മറ്റൊരു ബെഞ്ചിലുമാണ്. അടിയന്തര വാദം കേൾക്കാൻ മറ്റൊരു ബെഞ്ച് രൂപീകരിക്കാനാവുമോയെന്ന് നോക്കാമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു. 6 നാണ് സുപ്രീംകോടതി ഈ കേസ് പരിഗണിക്കാനിരിക്കുന്നത്.നീറ്റ് പി. ജി കൗൺസിലിംഗിന് സാമ്പത്തിക സംവരണ വരുമാന പരിധി ഇത്തവണ 8 ലക്ഷം രൂപയാക്കി നിശ്ചയിക്കാമെന്ന് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |