ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ക്ലബുകളിലൊന്നായ സെക്കന്തരാബാദ് ക്ലബിൽ വൻ തീപിടിത്തം. 35 മുതൽ 40 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച വെളുപ്പിന് രണ്ടരയോടെയായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരിക്കേറ്റിട്ടില്ല. ക്ലബിന്റെ ഭൂരിഭാഗവും നിർമ്മിച്ചിരിക്കുന്നത് തടികൊണ്ടാണ്. അതിനാൽ തന്നെ തീ അണക്കൽ പ്രയസകരമായിരുന്നുവെന്ന് ഹൈദരാബാദ് പൊലീസ് കമ്മിഷണർ പറഞ്ഞു. സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്കന്തരാബാദ് ക്ലബ്
1878ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ചക്ലബ് ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന അഞ്ച് ക്ലബുകളിൽ ഒന്നാണ്. 22 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. 8000 ത്തോളം അംഗങ്ങളാണ് ക്ലബിലുള്ളത്. 300ഒാളം ജീവനക്കാരുമുണ്ട്. ഹൈദരാബാദ് ഡെവലപ്മെന്റ് അതോറിറ്റി ക്ലബിനെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |