ന്യൂഡൽഹി: പരിശോധനയിൽ കണ്ടുപിടിക്കാതിരിക്കാൻ തിഹാർ ജയിലിലെ തടവുകാരൻ വിഴുങ്ങിയ ഫോൺ ആശുപത്രിയിൽ പുറത്തെടുത്തു. അസ്വസ്ഥതയെ തുടർന്ന് ഡൽഹി ജിബി പന്ത് ആശുപത്രിയിൽ നടത്തിയ എക്‌സ്റേ പരിശോധനയിൽ തടവുകാരൻ ഏഴു സെന്റിമീറ്റർ നീളവും മൂന്ന് സെന്റിമീറ്റർ നീളവുമുള്ള മൊബൈൽ ഫോൺ വിഴുങ്ങിയതാണെന്ന് കണ്ടെത്തി. ഗാസ്ട്രോഎന്ററോളജി വകുപ്പിലെ ഡോക്‌ടർ സിദ്ധാർത്ഥിന്റെ നേതൃത്വത്തിൽ പ്രത്യേക ഉപകരണം വായിലൂടെ കടത്തിയാണ് ഫോൺ പുറത്തെടുത്തത്. ഇത്രയും വലിയ ഫോൺ വിഴുങ്ങുക എളുപ്പമല്ലെന്നും തടവുകാരൻ മുൻപും ഇങ്ങനെ ചെയ്‌തിട്ടുണ്ടാകാമെന്നുമാണ് ഡോക്‌ടർ പറയുന്നത്. മുമ്പും ഇത്തരം കേസുകൾ കൈകാര്യം ചെയ്‌തിട്ടുണ്ടെന്നും ഡോക്‌ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |