അഹമ്മദാബാദ്: കൊവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം ഗുജറാത്തികൾ വിറ്റഴിച്ചത് 28 മെട്രിക് ടൺ സ്വർണം. അടിയന്തര ആവശ്യങ്ങളും ആരോഗ്യാവശ്യങ്ങളും മുന്നിൽ കണ്ടാണ് ആളുകൾ സ്വർണം പണമാക്കി മാറ്റിയതെന്നാണ് വിവരം. 2020 ഏപ്രിൽ മുതൽ 2021 ഡിസംബർ വരെയുള്ള കൊവിഡ് കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നെത്തിയത് 142 മെട്രിക് ടൺ സ്വർണമാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു.
കൊവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷം വ്യാപാര വ്യവസായ മേഖലകളിൽ തിരിച്ചുവരവ് അസാദ്ധ്യമായി. ഐ.ടി, ഇ-കൊമേഴ്‌സ് പോലുള്ള വിഭാഗങ്ങളിൽ മാത്രമാണ് അൽപമെങ്കിലും വളർച്ചയുണ്ടായത്. എന്നാൽ, മറ്റു നിർമ്മാണ മേഖലകളിൽ തൊഴിലാളികളുടെ ശമ്പളം പോലും മുടങ്ങിപ്പോയി. ചെറുകിട കച്ചവടക്കാർക്കെല്ലാം കട പൂട്ടി മറ്റു ജോലി നോക്കേണ്ടിവന്നു. കടം വീട്ടാനും വീട്ടിലേക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാനും അടിയന്തര ഘട്ടങ്ങൾ നേരിടാനും ആളുകൾ സൂക്ഷിച്ചുവച്ചിരുന്ന സ്വർണമെല്ലാം വിറ്റെന്ന് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ഡയറക്ടർ ഹരേഷ് ആചാര്യ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |