ബംഗളൂരു : വിവാഹം മനുഷ്യനുള്ളിലെ ക്രൂരമായ മൃഗത്തെ അഴിച്ചു വിടാനുള്ള ലൈസൻസല്ലെന്ന് കർണാടക ഹൈക്കോടതി. വിവാഹശേഷം ഭർത്താവ് ലൈംഗിക അടിമയെപ്പോലെ പെരുമാറാൻ നിർബന്ധിക്കുന്നുവെന്ന യുവതിയുടെ പരാതിയിലാണ് കോടതിയുടെ പരാമർശം. ലൈംഗിക ചൂഷണത്തിനുള്ള ലൈസൻസ് അല്ല വിവാഹം. സ്വന്തം ഭാര്യയാണെങ്കിൽപ്പോലും അവരെ ശാരീരികമായി ഉപദ്രവിക്കുന്നത് ശിക്ഷ ലഭിക്കേണ്ട കുറ്റമാണ്. അത് ഭർത്താവ് ആണെങ്കിലും കുറ്റകൃത്യം കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു. പുരുഷൻ ചെയ്താലും അത് ഇനി ഭർത്താവ് തന്നെയായാലും സമ്മതമില്ലാതെ സ്ത്രീയെ ഉപദ്രവിക്കുന്നത് റേപ്പ് തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഭാര്യയ്ക്ക് ശാരീരികവും മാനസികവുമായി ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. വിവാഹം കഴിഞ്ഞാൽ സ്ത്രീ അടിമയും പുരുഷൻ ഉടമയുമാണെന്ന പഴയ ചിന്താഗതി മാറണമെന്നും കോടതി പരാമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |