ഇസ്ളാമാബാദ്: ഇമ്രാൻഖാൻ പ്രധാനമന്ത്രിയായിരിക്കെ സമ്മാനമായി ലഭിച്ച 'അമൂല്യ മാല' സർക്കാരിന്റെ സമ്മാന ശേഖരത്തിലേക്ക് നൽകാതെ, ലാഹോറിലെ ഒരു ജുവലറിക്ക് 18 കോടി രൂപയ്ക്ക് മറിച്ചു വിറ്റുവെന്ന ആരോപണത്തിൽ പാക് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം ആരംഭിച്ചു.
നിയമപ്രകാരം, വിശിഷ്ട വ്യക്തികളിൽ നിന്ന് സ്വീകരിക്കുന്ന സമ്മാനങ്ങൾ സംസ്ഥാനത്തെ തോഷഖാനയ്ക്ക് (സർക്കാർ സമ്മാന ശേഖരം) സമർപ്പിക്കണം.
അല്ലെങ്കിൽ സമ്മാനത്തിന്റെ പകുതി വില നൽകി വ്യക്തിഗത ശേഖരത്തിൽ സൂക്ഷിക്കാം. എന്നാൽ ഇമ്രാൻ തനിക്ക് ലഭിച്ച അമൂല്യ മാല മുൻ സ്പെഷ്യൽ അസിസ്റ്റന്റ് സുൾഫിക്കർ ബുഖാരിക്ക് നൽകി. അദ്ദേഹം അത് ലാഹോറിലെ ഒരു ജുവലറിക്ക് 18 കോടി രൂപയ്ക്ക് വിറ്റു. സംഗതി വിവാദമായതോടെ, സർക്കാർ ഖാനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |