SignIn
Kerala Kaumudi Online
Thursday, 26 September 2024 6.31 AM IST

യുദ്ധ തടവുകാരെ മോചിപ്പിക്കാൻ സുപ്രീംകോടതിയിൽ ഹർജി

Increase Font Size Decrease Font Size Print Page
supremcourt

ന്യൂഡൽഹി: ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിൽ തടവുകാരായ സൈനികരെ മോചിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. 1971ലെ ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാൻ തടവിലാക്കിയ മേജർ കൻവൽജിത്ത് സിംഗിന്റെ ഭാര്യ ജസ്ബിർ കൗർ ആണ് ഹർജി സമർപ്പിച്ചത്.

പാകിസ്ഥാൻ തടവിലാക്കിയ 54 തടവുകാരുടെ മനുഷ്യാവകാശങ്ങളും ജനീവ കൺവെൻഷൻ നൽകുന്ന യുദ്ധ തടവുകാരെ ചികിത്സിക്കുന്നതിനുള്ള അവകാശവും ലംഘിക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇത്ര വർഷം പിന്നിട്ടിട്ടും ഒരാളെ പോലും മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. യുദ്ധ തടവുകാരുടെ മോചനത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന നിലപാട് തീർത്തും പൊള്ളയായതാണ്. - ഹർജിയിൽ ആരോപിച്ചു.

ഹർജി ഒരു സുപ്രധാന വിഷയം ഉന്നയിക്കുന്നതായി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇതൊരു സുപ്രധാന കാര്യമാണ്. ഹർജി മൂന്നാഴ്ചയ്ക്കുള്ളിൽ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREMCOURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.