ഉദയ്പൂർ: കോൺഗ്രസിൽ സംഘടനാതലത്തിലും രാഷ്‌ട്രീയമായും വരുത്തേണ്ട മാറ്റങ്ങൾ ചർച്ച ചെയ്‌ത മൂന്നു ദിവസത്തെ നവ സങ്കൽപ ചിന്തൻ ശിബിരിന് ഇന്ന് കൊടിയിറങ്ങും. ആറ് വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ ശുപാർശകൾ ഇന്ന് പ്രവർത്തകസമിതി അംഗീകാരത്തോടെ 'ഉദയ്‌പൂർ പ്രഖ്യാപന'മായി പുറത്തുവരും.
രാഷ്‌ട്രീയം, സംഘടന, സാമൂഹ്യ നീതിയും ശാക്തീകരണവും, സമ്പദ്‌വ്യവസ്ഥ, കർഷകരും കൃഷിയും, യുവാക്കളും ശാക്തീകരണവും എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ. ഇതിന്റെ വിശദാംശങ്ങൾ ഉപസമിതി കൺവീനർമാർ ഇന്നു രാവിലെ 10ന് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് സമർപ്പിക്കും. പതിനൊന്നു മണിക്ക് ചേരുന്ന പ്രവർത്തകസമിതി ആറ് റിപ്പോർട്ടുകൾ ചർച്ച ചെയ്‌ത് പ്രമേയങ്ങൾ അംഗീകരിക്കും. ഉച്ചയ്‌ക്ക് മൂന്നിന് സോണിയയുടെ പ്രസംഗത്തോടെ ചേരുന്ന സമാപന സമ്മേളനത്തിൽ പ്രഖ്യാപനങ്ങൾ നടത്തും. രാഹുൽ ഗാന്ധിയും സംസാരിക്കും. ചർച്ച പൂർത്തിയിക്കിയ ഉപസമിതികളുടെ പ്രധാന ശുപാർശകൾ:
യുവജന കാര്യം
പാർലമെന്ററി ബോർഡിൽ യുവാക്കൾക്ക് പ്രാതിനിദ്ധ്യം
സാമൂഹ്യ നീതി
പാർട്ടി പദവികളിൽ 50% ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങൾക്ക്
പദവികളിൽ 50% ചെറുപ്പക്കാർക്ക്. (മുഖ്യമന്ത്രിപദവിക്ക് യുവാക്കളെ പരിഗണിക്കണമെന്ന് സച്ചിൻ പൈലറ്റ്)
സംഘടനാ കാര്യം
പാർലമെന്ററി ബോർഡ് പുനഃസ്ഥാപിക്കണം
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറിയുടെ സമിതി
തിരഞ്ഞെടുപ്പ് പ്രചാരണത്തിനും സമാന സമിതി
രാഷ്ട്രീയ കാര്യം
പാർട്ടിക്ക് മുഴുവൻ സമയ അദ്ധ്യക്ഷൻ വേണം
ജനകീയ വിഷയങ്ങളുമായി പദയാത്രകൾ നടത്തണം
പ്രാദേശിക പാർട്ടികൾ കോൺഗ്രസ് വോട്ട് ബാങ്ക് കവരുന്നത് തടയണം
തിരഞ്ഞെടുപ്പ് സഖ്യം പാർട്ടി ദുർബ്ബലമായ സംസ്ഥാനങ്ങളിൽ മാത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |