ന്യൂഡൽഹി: എൻ.സി.പി നേതാവ് ശരദ് പവാറിനെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചാമ്പ്യന്മാരാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിനും ബഹുസ്വരതയ്ക്കും യഥാർത്ഥ ഭീഷണിയെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ട്വിറ്ററിൽ കുറിച്ചു.
ശരദ് പവാറിനും അരവിന്ദ് കെജ്‌രിവാളിനുമെതിരെ സാമൂഹമാദ്ധ്യമങ്ങളിലൂടെ നടന്ന വിമർശനത്തിന്റെ പേരിലുണ്ടായ കൈയേറ്റങ്ങളോടും അറസ്റ്റുകളോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള യഥാർത്ഥ ഭീഷണിയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചാമ്പ്യന്മാരിൽ നിന്നുണ്ടായത്. അവർ വിമർശനങ്ങളെ മൂടിക്കെട്ടാൻ ശ്രമിക്കുകയാണ്. ഈഗോ നിയന്ത്രണാതീതമാകുമ്പോൾ എന്ത് സംഭവിക്കുമെന്നതിന്റെ ക്ലാസിക് ഉദാഹരണങ്ങളാണ് ഡൽഹിയിലെ ബി.ജെ.പി നേതാവ് തജീന്ദർ പാൽ ബഗ്ഗയ്ക്കും മറാത്തി നടൻ കേതകി ചിതാലെയ്ക്കും വിദ്യാർത്ഥി നിഖിൽ ഭാംരെയ്ക്കും എതിരെ നടന്ന പൊലീസ് നടപടിയും ബി.ജെ.പി വക്താവിനെ ഓഫീസിൽ കയറി തല്ലിയതുമെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. വിമർശനങ്ങൾക്കും നിസാരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾക്കുമെതിരെ ഈ ചാമ്പ്യന്മാർ അതിര് കടന്നിരിക്കുകയാണെന്നും ധർമ്മേന്ദ്ര പ്രധാൻ ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |