SignIn
Kerala Kaumudi Online
Saturday, 27 April 2024 5.06 AM IST

ബംഗാൾ ചാൻസലർ: ഗവർണർ ഔട്ട്; മുഖ്യമന്ത്രി ഇൻ

v

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റി, മുഖ്യമന്ത്രി മമതാ ബാനർജിയെ പകരം നിയമിക്കാനുള്ള നിയമ ഭേദഗതിക്ക് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. മമതയും ഗവർണർ ജഗ്ദീപ് ധൻകറും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണിത്.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുക, മറ്റ് നിർണായക ഭരണ തീരുമാനങ്ങൾ കൈക്കൊള്ളുക തുടങ്ങിയവ ചാൻസലറായ ഗവർണറുടെ ചുമതലയാണ്. നിലവിലെ ഈ സംവിധാനം മാറ്റി മുഖ്യമന്ത്രിയെ ചാൻസലറാക്കാനുള്ള നിയമ ഭേദഗതി നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കണം. എന്നാൽ, പാസായ ബിൽ നിയമമാകാൻ ഗവർണറുടെ അംഗീകാരം ആവശ്യമാണ്.

സംസ്ഥാനത്തെ 25 സർവകലാശാലകളിൽ രാജ്ഭവന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് വൈസ് ചാൻസലർമാരെ നിയമിച്ചതായി ഗവർണർ ജഗ്ദീപ് ധൻഖർ ആരോപിച്ചിരുന്നു. എന്നാൽ, ചാൻസലറായി ഗവർണറെ നിയമിക്കുന്നത് കൊളോണിയൽ സംസ്‌കാരമാണെന്നും ,സംസ്ഥാനത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ മേധാവിയാകേണ്ടത് മുഖ്യമന്ത്രിയാണെന്നുമാണ് മമത സർക്കാരിന്റെ വാദം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BENGAL CHANCELLOR AND MAMATHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.