ഭുവനേശ്വർ: ഒഡിഷയിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക് സേവ ഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.ഡി എം.എൽ.എമാരായ ജഗന്നാഥ് സർക്കാര, നിരജ്ഞൻ പൂജാരി, ആർ.പി. സ്വയ്ൻ എന്നിവരുൾപ്പെടെ 21 പേർ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ഗണേഷിലാൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇവരിൽ 13പേർക്ക് കാബിനറ്റ് പദവിയും എട്ട് പേർക്ക് സ്വതന്ത്ര ചുമതലയും നൽകി. പുതിയ മന്ത്രിസഭയിൽ മൂന്നുപേർ സ്ത്രീകളാണ്.
നവീൻ പട്നായകിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡി സർക്കാരിലെ 20 മന്ത്രിമാരും മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി രാജിവച്ചതിന് പിന്നാലെയാണ് പുതിയ മന്ത്രിസഭ അധികാരത്തിലേറിയത്. ഒഡിഷയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ മന്ത്രിമാരോടും രാജിവയ്ക്കാൻ ആവശ്യപ്പെടുന്നത്.
2024ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യുവാക്കൾക്കും മുതിർന്ന നേതാക്കൾക്കും മുൻഗണന നൽകി മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |