ന്യൂഡൽഹി: ജുഡിഷ്യറിക്ക് ഭരണഘടനയോട് മാത്രമാണ് ഉത്തരവാദിത്വമെന്നും രാഷ്ട്രീയ പാർട്ടികളോടും പ്രത്യയ ശാസ്ത്രങ്ങളോടുമല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. ജൂഡിഷ്യറി അതത് കാലത്തെ രാഷ്ട്രീയ അജൻഡകൾ മുന്നോട്ട് കൊണ്ട് പോകണമെന്ന് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ ഓരോ ഭരണഘടനാ സ്ഥാപനങ്ങളും ഭരണഘടന നൽകുന്ന ഉത്തരവാദിത്വങ്ങൾ പൂർണ്ണമായും വിലമതിക്കാൻ ഇത് വരെ പഠിച്ചിട്ടില്ലെന്ന് ഖേദത്തോടെ പറയട്ടെ. എല്ലാ സർക്കാർ നടപടികൾക്കും ജുഡിഷ്യറിയുടെ അംഗീകാരം കിട്ടുമന്ന് അധികാരത്തിലുള്ളവർ വിശ്വസിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളും കാരണങ്ങളും ജുഡിഷ്യറി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണഘടനയെയും ജനാധിപത്യത്തെയും കുറിച്ചുള്ള ധാരണയില്ലായ്മയിൽ നിന്നാണ് ഇത്തരമൊരു ചിന്തയുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻസ് കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ സംഘടിപ്പി ച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |