ചെന്നൈ: ഒ. പനീർസെൽവത്തിന് പിന്നാലെ രണ്ടു മക്കളെയും എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്തോക്കി. തേനിയിൽ നിന്നുള്ള ലോക്‌സഭാംഗമായ രവീന്ദ്രനാഥ്, ജയപ്രദീപ് എന്നിവരാണ് പുറത്താക്കപ്പെട്ടത്. പാർട്ടി ഇരട്ടനേതൃപദവി റദ്ദാക്കിയതോടെ എടപ്പാടി പളനിസാമി പാർട്ടി ജനറൽ സെക്രട്ടറി തലപ്പത്തെത്തുകയും പനീർസെൽവത്തിന് അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്ത് പോകേണ്ടിയും വന്നു. മദ്രാസ് ഹൈക്കോടതിയുടെ അനുമതിയെ തുടർന്ന് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ
പനീർസെൽവത്തെയും അനുകൂലികളെയും ഒഴിവാക്കുന്ന തരത്തിലുള്ള നടപടികളാണുണ്ടായത്. ജയലളിതയുടെ മരണത്തെ തുടർന്നാണ് പാർട്ടിയിൽ എടപ്പാടി പളനിസ്വാമി (ഇ.പി.എസ് ),ഒ.പനീർസെൽവം(ഒ.പി.എസ്) എന്നിങ്ങനെ രണ്ടുവിഭാഗങ്ങളുടെ പോര് ശക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |