ന്യൂഡൽഹി: പതിനാറുകാരിയെ കാറിൽ കൂട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയ മൂന്നുപേർ അറസ്റ്റിൽ. ടാക്സി ഡ്രൈവർമാരായ മുഹമ്മദ് ആരിഫ് (23), മനോജ് കുമാർ (25), രൂപേഷ് കുമാർ (35) എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ പെൺകുട്ടിയുടെ വീടിനടുത്തുള്ളവരാണ്. ഒരാൾ പെൺകുട്ടിയുടെ സുഹൃത്താണ്.
ജൂലായ് ആറിന് കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് മടങ്ങിവരികയായിരുന്ന പത്താംക്ളാസുകാരി ഡൽഹി വസന്ത്‌വിഹാർ മാർക്കറ്റിൽ വച്ച് സുഹൃത്തായ ടാക്സി ഡ്രൈവറെ കണ്ടു. കൂടെ മറ്റൊരു യുവാവും ഉണ്ടായിരുന്നു. അവിടെ ചുറ്റിക്കറങ്ങുന്നതിനിടെ മൂന്നാമതൊരാൾ കാറുമായി എത്തി. പ്രതികൾക്കൊപ്പം കാറിൽ പോകുന്നതിനിടെ മഹിപാൽപൂർ ഭാഗത്തു നിന്ന് മദ്യം വാങ്ങി. പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കാർ ഒഴിഞ്ഞ സ്ഥലത്തു നിറുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ തിരിച്ചെത്തിയ കുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയും തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |