ന്യൂഡൽഹി : കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന ഐ.ടി നിയമങ്ങളുടെ അടിസ്ഥാനത്തിൽ സാമൂഹ്യ മാദ്ധ്യമ പ്ലാറ്റ്ഫോമുകൾക്ക് 105 നിർദ്ദേശങ്ങൾ നൽകിയതായി കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു.
ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് നിർദ്ദേശങ്ങൾ കൈമാറിയതെന്ന് രാജ്യസഭയിൽ ഐ.ടി, ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2021 ഡിസംബറിനും 2022 ഏപ്രിലിനുമിടയിൽ യൂട്യൂബിന് ഉള്ളടക്കങ്ങൾ തടയുന്നതിനുള്ള 94 നിർദ്ദേശങ്ങൾ കൈമാറിയതായി മന്ത്രി പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നു.
ഇതേ കാലയളവിൽ 5 ട്വിറ്റർ, മൂന്ന് വീതം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാനും നിർദ്ദേശം നൽകി. ഉപഭോക്താക്കൾക്ക് സുതാര്യവും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്വമുള്ളതുമായ ഇന്റർനെറ്റ് ഉറപ്പാക്കുകയാണ് സർക്കാർ നയങ്ങൾ ലക്ഷ്യമിടുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |