ചണ്ഡീഗഢ് : ഹരിയാനയിലെ കർണാലിൽ റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ പോയവരെ 20 രൂപയുടെ ദേശീയ പതാക വാങ്ങാൻ നിർബന്ധിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനമായി ബി.ജെ.പി എം.പി. വരുൺ ഗാന്ധി.
കഴിഞ്ഞ കുറച്ച് നാളുകളായി പിൽഭിത്ത് എം.പിയായ വരുൺ പല കാര്യങ്ങളിലും പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കാറുണ്ട്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം പാവങ്ങൾക്ക് ദുരിതമേകരുതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ദേശീയ പതാക വാങ്ങിയില്ലെങ്കിൽ റേഷൻ നൽകില്ല എന്നുള്ള നിലപാട് നാണക്കേടാണ്. വീഡിയോ വൈറലായതോടെ കട ഉടമയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. ജനങ്ങൾക്ക് വാങ്ങാൻ സൗകര്യത്തിനാണ് റേഷൻ കടകളിൽ ദേശീയ പതാക കച്ചവടം ചെയ്തതെന്നും ആവശ്യമുണ്ടെങ്കിൽ മാത്രം വാങ്ങിയാൽ മതിയെന്നും ഡെപ്യൂട്ടി കമ്മിഷണർ അനീഷ് യാദവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |