SignIn
Kerala Kaumudi Online
Saturday, 27 April 2024 10.10 PM IST

 ടിപ്പുസുൽത്താന്റെ ബാനർ സ്ഥാപിച്ചു കർണ്ണാടകയിലെ ശിവമൊഗ്ഗയിൽ സംഘർഷം, നിരോധനാജ്ഞ

tipu

ബംഗളൂരു: ശിവമൊഗ്ഗയിൽ സ്വാത്രന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച സവർക്കറുടെ ബാനർ എടുത്തുനീക്കി പകരം ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിച്ചതോടെയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. സംഘർപ്പത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തി. പ്രദേശത്തെ സ്കൂളുകൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. അക്രമികളിൽ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഭ്യന്തരവകുപ്പ് മന്ത്രി അരഗ ജ്ഞാനേന്ദ്ര ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

ഒരു സംഘം സ്ഥാപിച്ച സവർക്കറുടെ ബാനർ നീക്കിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. പൊലീസ് എത്തി പകരം സ്ഥാപിച്ച ടിപ്പു സുൽത്താന്റെ ബാനർ നീക്കി ദേശീയപതാക സ്ഥാപിച്ചു. ലാത്തിച്ചാർജ് നടത്തിയാണ് പൊലീസ് ഇരുസംഘത്തെയും സ്ഥലത്തുനിന്ന് നീക്കിയത്. ടിപ്പു സുൽത്താനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടത്തുന്നതിനെതിരെ ആർ.എസ്.എസ് അടക്കമുള്ള സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു‌. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെും പീഡിപ്പിച്ചെന്നാരോപിച്ചാണ് ആർ.എസ്.എസ് ടിപ്പുവിനെതിരെ തിരിഞ്ഞത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കർണ്ണാടക സർക്കാർ മാദ്ധ്യമങ്ങൾക്ക് പരസ്യം നൽകിയിരുന്നു. ആ പരസ്യത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയതിനെ പ്രതിപക്ഷം വിമർശിച്ചു. എന്നാൽ, ഇന്ത്യാ വിഭജനത്തിന് കാരണം നെഹ്രുവാണെന്നതിനാൽ പരസ്യത്തിൽ നിന്ന് ഒഴിവാക്കിയത് ആലോചനയ്ക്ക് ശേഷമാണെന്ന് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരത്തിൽ ചെയ്ത പ്രവൃത്തി ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം പ്രധാനമന്ത്രി മുഖ്യമന്ത്രിയെ പുറത്താക്കണമെന്നുംകോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TIPUS FORT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.