ന്യൂഡൽഹി: സെപ്‌തംബറിൽ തുടങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യങ്ങൾ പൊതുസമൂഹത്തെ ധരിപ്പിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആഗസ്റ്റ് 22 മുതൽ പ്രമുഖ വ്യക്തികളുമായും വിവിധ സംഘടനകളുമായും ചർച്ചകൾ നടത്തും.
സെപ്തംബർ 7 ന് കന്യാകുമാരിയിൽ നിന്നാരംഭിക്കുന്ന ഭാരത് ജോഡോ യാത്ര 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായാണ് കോൺഗ്രസ് കാണുന്നത്.
യോഗേന്ദ്ര യാദവ്, മേധാ പട്ക്കർ തുടങ്ങിയ പ്രമുഖരെ 22ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ ക്ഷണിച്ചിട്ടുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം, തൊഴിലില്ലായ്മ, സമൂഹത്തിലെ വിഭജനം, കർഷകരുടെ പ്രശ്നങ്ങൾ, സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലൂടെ ഭാരത് ജോഡോ യാത്ര നടത്തുന്നത്. യാത്രയ്ക്ക് പ്രത്യേക ലോഗോയും വെബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |