ഭോപ്പാൽ: പഞ്ചാബ്, രാജസ്ഥാൻ മുതലായ സംസ്ഥാനങ്ങളിലേയ്ക്ക് അനധികൃതമായി ആയുധങ്ങൾ വിതരണം ചെയ്യുന്ന മൂന്ന് പേരെ മദ്ധ്യപ്രദേശിലെ ഖർഗോൺ ജില്ലയിൽ നിന്ന് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. 63 പിസ്റ്റലുകൾ പിടിച്ചെടുത്തു. ഇവർക്കെതിരെ മുമ്പ് 24 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൈലാശ് സിംഗ്, സോനു സിംഗ്, ഗൊരേലാൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിസ്റ്റളുകൾ ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണെന്നാണ് സൂചന. ജയ്‌ശർമ്മ, ദീപക് പ്രതാപ് എന്നിവരെ കഴിഞ്ഞ മാസം നാല് പിസ്റ്റലുകളുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവർ നൽകിയ വിവരത്തെ തുടർന്നാണ് പഞ്ചാബ് പൊലീസ് മദ്ധ്യപ്രദേശിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതും മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്തതും.
പഞ്ചാബ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ സബ് ഇൻസ്പെക്ടർ ജഗ്ദീപ് സിംഗാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |