ന്യൂഡൽഹി: കാശ്മീരിലെ അനന്ത്നാഗിലുണ്ടായ ഭീകരാക്രമണത്തിൽ ബീഹാർ, നേപ്പാൾ സ്വദേശികളായ രണ്ട് സ്കൂൾ ജീവനക്കാർക്ക് വെടിയേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അനന്ത്നാഗിലെ ബോണ്ടിയാൽഗാം പ്രദേശത്തെ ഒരു സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുന്നവരാണിവരെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് തൊഴിലാളികൾ ഷോപ്പിയാനിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനു മണിക്കൂറുകൾക്കു ശേഷം ഭീകര വിരുദ്ധ ഓപ്പറേഷനിലൂടെ ലഷ്കർ-ഇ-തൊയ്ബ ഹൈബ്രിഡ് ഭീകരനെ വധിച്ചു. കഴിഞ്ഞ രണ്ട് വർഷമായി കുടിയേറ്റക്കാരായവരെ ഭീകരർ ലക്ഷ്യം വയ്ക്കുന്നതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |