ഗുവാഹത്തി: സൈബർ ഭീഷണിയും ശാരീരിക വെല്ലുവിളികളും കാരണം അസാമിലെ 95 ശതമാനം യുവാക്കൾക്കും മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് റിപ്പോർട്ട്. യുനിസെഫും നാഷണൽ സർവീസ് സ്‌കീമും (എൻ.എസ്.എസ്) നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 2011ലെ സെൻസസ് പ്രകാരം 3.1 കോടി ജനങ്ങളാണ് അസാമിലുള്ളത്. ഇതിൽ 19 ശതമാനവും 15 - 24 വയസുള്ളവരാണ്. സർവേയിൽ പങ്കെടുത്ത 60 ശതമാനം യുവാക്കളും തങ്ങളുടെ മാനസികാവസ്ഥ സാമൂഹിക ബന്ധങ്ങളെ ബാധിച്ചെന്നും ചൂണ്ടിക്കാട്ടി. സമ്മർദ്ദം, ഉത്കണ്ഠ, ഭയം എന്നിവയുണ്ടെന്ന് 24 ശതമാനം പേർ പറഞ്ഞു. 17 ശതമാനം പേർക്ക് ശാരീരിക പരിക്കുകളും റിപ്പോർട്ട് ചെയ്തു.
ഈ വർഷം ജൂലായിലാണ് സർവേ റിപ്പോർട്ടിനുള്ള വോട്ടെടുപ്പ് തുടങ്ങിയത്. യുവാക്കളുടെ അഭിപ്രായം എസ്.എംഎ.സ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെ അറിയിക്കുന്നതിന് യുനിസെഫ് ഒരുക്കിയ സോഷ്യൽ പ്ലാറ്റ്‌ഫോമാണ് യുറിപ്പോർട്ട്. സംസ്ഥാനത്തെ 24 സർവകലാശാലകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമായി 9,500 എൻ.എസ്.എസ് വോളന്റിയർമാർ സർവേയിൽ പങ്കെടുത്തു. ഞായറാഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്.
കുട്ടികൾക്കെതിരായ അതിക്രമങ്ങളെയും പരിഹാര സംവിധാനങ്ങളെയും കുറിച്ച് പൊതുജന അവബോധം വളർത്താൻ ലക്ഷ്യമിട്ട്, അസാം സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഒഫ് ചൈൽഡ് റൈറ്റ്സിന്റെ (എ.എസ്.സി.പി.സി.ആർ) സുരക്ഷാ കാമ്പെയിനെ പിന്തുണയ്ക്കുന്നതിനാണ് സർവേ നടത്തിയത്.
പങ്കെടുത്തത് 9500 പേർ
അസാമിലെ ജനസംഖ്യ (2011)- 3.1 കോടി
15 - 24 വയസുള്ളവർ- 19 %
സർവേയിൽ പങ്കെടുത്തവർ- 9500
മാനസിക വെല്ലുവിളി നേരിടുന്നവർ- 95 %
മാനസികാവസ്ഥ സാമൂഹിക ബന്ധത്തെ ബാധിച്ചെന്ന് പറഞ്ഞവർ- 60 %
സമ്മർദ്ദം, ഉത്കണ്ഠ, ഭയം എന്നിവയുള്ളവർ- 24 %
ശാരീരിക പരിക്കുകളുള്ളവർ- 17 %
സർവേ നടന്ന സർവകലാശാലകൾ- 24
അജ്ഞാതർ ഓൺലൈനിൽ ഭീഷണിപ്പെടുത്തുന്നവർ- 50 %
സഹപാഠികൾ ഭീഷണിപ്പെടുത്തുന്നവർ- 12 %
സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തുന്നവർ- 14 %
ഫേസ്ബുക്കിലൂടെ കൂടുതൽ ഭീഷണിയുണ്ടെന്ന് പറഞ്ഞവർ- 36 %
ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി നേരിടുന്നവർ- 25 %
വീടുകളിൽ പീഡിപ്പിക്കപ്പെടുന്നവർ- 35 %
സ്‌കൂളുകളിൽ പീഡിപ്പിക്കപ്പെടുന്നവർ- 25 %
സ്വകാര്യ ട്യൂഷനുകളിലും സ്‌പോർട്സ് ഗ്രൗണ്ടുകളിലും പീഡിപ്പിക്കപ്പെടുന്നവർ- 14 %
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |