ഭുവനേശ്വർ: ഒഡീഷയിൽ കാണാതായ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനെ വനത്തിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കട്ടക്കിലെ അത്തഗഡ് പ്രദേശത്തുള്ള ഗുരുദിജാട്ടിയ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കണ്ണുകൾ ഉൾപ്പെടെ ശരീരത്ത് പലയിടത്തും മുറിവുകളുണ്ട്. രാജശ്രീയുടെ മൊബൈൽ ഫോണും സ്കൂട്ടറും സമീപത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. അസ്വഭാവിക മരണത്തിന് കേസെടുത്തെന്ന് കട്ടക് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പിനാക് മിശ്ര പറഞ്ഞു. അതിനിടെ രാജശ്രീയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന ദേശീയതല ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ബജ്രകബതിയിൽ ഒഡിഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെയാണ് രാജശ്രീയെ കാണാതാകുകയായിരുന്നു. 25 അംഗങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാജശ്രീയെ കാണാനില്ലെന്ന് കണിച്ച് പരിശാലകൻ മംഗളബാഗ് പൊലീസ് സ്റ്രേഷനിൽ പരാതി നല്കി.
10ന് ഒഡീഷ സംസ്ഥാന വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചെങ്കിലും അന്തിമ പട്ടികയിൽ രാജശ്രീയുടെ പേര് ഉണ്ടായിരുന്നില്ല. അടുത്ത ദിവസം രാജശ്രീ പരിശീലനത്തിനെത്തിയില്ലെന്നും പിതാവിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞിരുന്നെന്നും പരിശീലകൻ പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |