മുംബയ് : അടുത്ത സീസൺ മുതൽ പ്ളേയിംഗ് ഇലവനിൽ ഉണ്ടായിരിക്കേണ്ട ഇന്ത്യൻ കളിക്കാരുടെ മിനിമം എണ്ണം ആറിൽ നിന്ന് ഏഴായി ഉയർത്തി.ഇതോടെ വിദേശതാരങ്ങളുടെ എണ്ണം നാലായി ചുരുങ്ങിയിട്ടുണ്ട്.ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാനായാണ് നിയമഭേദഗതി.
2014ൽ ഐ.എസ്.എൽ തുടങ്ങുമ്പോൾ ഇന്ത്യൻ കളിക്കാരുടെ മിനിമം എണ്ണം അഞ്ചായിരുന്നു. 2017-18 സീസണിലാണ് ഇത് ആറായി ഉയർത്തിയത്.
ഓരോ ക്ളബിനും സ്ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയുന്ന വിദേശകളിക്കാരുടെ എണ്ണം ആറായി നിജപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ ഒരാൾ ഏഷ്യൻ കോൺഫെഡറേഷനിൽ അംഗമായ രാജ്യത്തുനിന്നായിരിക്കണം.
സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ട ഡെവലപ്പ്മെന്റ് പ്ളേയേഴ്സിന്റെ എണ്ണം രണ്ടിൽ നിന്ന് നാലായി ഉയർത്തിയിട്ടുണ്ട്. ഇവരിൽ രണ്ടുപേർ മാച്ച് ഡേ സ്ക്വാഡിൽ ഉണ്ടാവുകയും വേണം.
35 കളിക്കാരെ വരെയാണ് ഒരു ക്ളബിന് സ്വന്തമാക്കാൻ കഴിയുന്നത്. ഇവരിൽ മൂന്ന് പേർ ഗോൾകീപ്പർമാർ ആയിരിക്കണം.
16.5 കോടി രൂപയാണ് ഈ സീസണിൽ ഓരോ ക്ളബിനും കളിക്കാർക്കായി ചെലവിടാൻ കഴിയുന്ന പരമാവധി തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |