ഒരൊറ്റ മത്സരം മാത്രം മതി തലവര മാറിമറിയാൻ എന്ന് തെളിയിച്ച് എമിലിയാനൊ മാർട്ടിനെസ് എന്ന ഗോൾകീപ്പർ. 10 കൊല്ലം മുമ്പ് അരങ്ങേറിയെങ്കിലും രാജ്യത്തിനായി ഒരു പ്രധാന മത്സരത്തിൽ വലകാക്കാൻ ഈ കോപ്പവരെ കാത്തിരിക്കേണ്ടിവന്നുഈ 28-കാരന്. അർജന്റീന ടീമിന്റെ സെക്കന്റ് ചോയ്സ് ഗോൾകീപ്പർ മാത്രമായിരുന്നു എമിലിയാനൊ മാർട്ടിനെസ് . കോപ്പ ടീമിൽ ഫസ്റ്റ് ഗോൾകീപ്പറായി ഫ്രാങ്കോ അർമാനി എന്ന പരിചയസമ്പന്നനുണ്ടായിരുന്നു. എന്നാൽ പരിശീലകൻ ലയണൽ സ്കലോനിക്ക് വിശ്വാസം മാർട്ടിനെസിൽ ആയിരുന്നു. 10 വർഷത്തെ ഇടവേളക്ക് ശേഷം അർജന്റീനയുടെ പോസ്റ്റ് കാത്ത മാർട്ടിനെസ് സ്കലോനിയുടെ വിശ്വാസം തെറ്റിച്ചില്ല.
2011-ൽ നൈജീരിയക്കെതിരായ മത്സരത്തിൽ ആദ്യമായി ദേശീയ ജഴ്സി അണിഞ്ഞ താരം പിന്നീട് 2021-ലാണ് അർജന്റീനയ്ക്കായി ഒരു മത്സരം കളിക്കുന്നത്. ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ 2021 ജൂണിൽ ചിലിക്കെതിരേ ആയിരുന്നു ആ മത്സരം. അതിനുശേഷം സ്കലോനി മാർട്ടിനെസിനെ കൂടെ കൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |