ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളെ ആശിർവദിച്ച് ആശംസകൾ നേർന്ന് പ്രധാനമന്ത്രി. കഠിനാദ്ധ്വാനത്തിലൂടെയാണ് താരങ്ങൾ ഒളിമ്പിക്സിന് യോഗ്യത നേടിയതെന്നും ഇന്ത്യയിലെ 135 കോടി ജനങ്ങളുടെ അനുഗ്രഹം ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പി.വി സിന്ധു(ബാഡ്മിന്റൺ), സാനിയാ മിർസ(ടെന്നീസ്), നീരവ് ചോപ്ര(ജാവലിൻ), ദ്യുതി ചന്ദ്(അത്‌ലറ്റിക്സ്), മേരികോം, ആശിഷ് കുമാർ(ബോക്സിംഗ്), സാജൻ പ്രകാശ്(നീന്തൽ), പ്രവീൺ ജാധവ്, ദീപാകുമാരി(അമ്പെയ്ത്ത്), ഇളവേനിൽ വലറിവാൻ, സൗരഭ് ചൗധരി(ഷൂട്ടിംഗ്), ശരത് കമൽ, മനിക്ക ബത്ര(ടേബിൾ ടെന്നീസ്), വിനേഷ് ഫോഗത്(ഗുസ്തി), മൻപ്രീത് സിംഗ്(ഹോക്കി) തുടങ്ങിയ താരങ്ങളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കളിക്കാർക്ക് മികച്ച പരിശീലനവും അന്താരാഷ്‌ട്രതലത്തിൽ മികച്ച അവസരങ്ങളും സർക്കാർ നൽകിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ, നിസിത് പ്രമാണിക് തുടങ്ങിയവരും പങ്കെടുത്തു.
228 അംഗ സംഘം
ഇത്തവണ 228 പേരടങ്ങുന്ന ജംബോ സംഘത്തെയാണ് ഇന്ത്യ ഒളിമ്പിക്സിന് അയക്കുന്നത്. ഇതിൽ 119 അത്‌ലറ്റുകളുണ്ട്. 67 പുരുഷൻമാരും 52 വനിതകളും. ചരിത്രത്തിലാദ്യമായാണ് ഇത്രയധികം അത്‌ലറ്രുകളെ ഇന്ത്യ ഒളിമ്പിക്സിന് അയക്കുന്നത്. 85 മെഡൽ ഇനങ്ങളിൽ ഇന്ത്യ മത്സരക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |