ടോക്യോ: ഒളിമ്പിക്സിൽ ഏറെ പ്രതീക്ഷയുള്ള ഷൂട്ടിംഗിൽ ആദ്യ ദിനം ഇന്ത്യയ്ക്ക് നിരാശ. പുരുഷൻമാരുടെ പത്ത് മീറ്രർ എയർ പിസ്റ്രളിൽ സൗരഭ് ചൗധരിക്ക് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യോഗ്യതാറൗണ്ടിൽ 586 പോയിന്റ് നേടി ഒന്നാമനായി ഫൈനലിലെത്തിയ സൗരഭിന് പക്ഷേ ഫൈനലിൽ ഉന്നം പിഴയ്ക്കുകയായിരുന്നു. ഇറാന്റെ ഫൊറോഗി ജാവേദി ഒളിമ്പിക് റെക്കാഡോടെ ഈ ഇനത്തിൽ സ്വർണം നേടി. സെർബിയയുടെ മികെക് ഡാമർ വെള്ളിയും ചൈനയുടെ പാങ് വെയ് വെങ്കലവും നേടി. ഈ ഇനത്തിൽ മറ്റൊരു ഇന്ത്യൻ താരം താരം അഭിഷേക് വർമ്മയ്ക്ക് ഫൈനലിൽ എത്താനായില്ല.
വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ലോക ഒന്നാം നമ്പർ താരം ഇളവേണിൽ വാളറിവൻ, ലോക റെക്കാഡുകാരി അപൂർവി ചന്ദേല എന്നിവരും യോഗ്യതാ റൗണ്ടിൽ പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |