ടോക്യോ : 2036ലോ അതിന് ശേഷമോ ഒളിമ്പിക്സിന് വേദിയാകാൻ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ കൊതിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്. അമേരിക്കൻ മാദ്ധ്യമമായ വാൾസ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് ബാക് ഇക്കാര്യം പറഞ്ഞത്. വലിയ പണച്ചെലവുമൂലം പല രാജ്യങ്ങളും ഒളിമ്പിക്സ് നടത്താൻ മടിക്കുന്നു എന്ന ചർച്ചകൾ സജീവമായതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ഇന്ത്യയുടെ പേരെടുത്തു പറഞ്ഞുള്ള ഐ.ഒ.സി തലവന്റെ മറുപടി.
2032ലെ ഒളിമ്പിക്സിന് വേദിയായി അടുത്തിടെ ആസ്ട്രേലിയയിലെ ബ്രിസ്ബേൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിന് ശേഷമുള്ള ഒളിമ്പിക്സുകൾക്കുപോലും വേദിയാകാൻ ഇപ്പോഴേ ഇന്ത്യ,ഖത്തർ,ഇന്തോനഷ്യ,ജർമ്മനി അടക്കമുള്ള രാജ്യങ്ങൾ തയ്യാറാണെന്നാണ് ബാക് പറഞ്ഞത്. അതേസമയം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ഒരു യോഗത്തിൽ 2036ലോ അതിന് ശേഷമോ ഒളിമ്പിക് വേദിയാകാൻ തയ്യാറാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചിരുന്നതായി സെക്രട്ടറി ജനറൽ രാജീവ് മേത്ത വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |