ലോക റെക്കാഡ് തിളക്കത്തിൽ ഇറ്രലി
റോം: അന്താരാഷ്ട്ര മത്സരങ്ങളിൽ തോൽവി അറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തിയാക്കിയ ഫുട്ബാൾ ടീം എന്ന റെക്കാഡ് ഇറ്റലി സ്വന്തമാക്കി. കഴിഞ്ഞ ദിവസം യൂറോപ്യൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വിറ്റ്സർലിൻഡിനോട് സമനിലയിൽ പിരിഞ്ഞതോടെയാണ് ഇറ്റലി ചരിത്ര നേട്ടംസ്വന്തമാക്കിയത്. മേഖലയിലെ മറ്റ് യോഗ്യതാ മത്സരങ്ങളിൽകരുത്തരായ ജർമ്മനിയും സ്പെയിനും ജയങ്ങളുമായി തങ്ങളുടെ ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഇറ്റലിയും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെയാണ് അസൂറിപ്പട റെക്കാഡ് നേട്ടത്തിലേക്കെത്തിയത്. ബ്രസീലും സ്പെയിനും സംയുക്തമായി കാാത്തുസൂക്ഷിച്ചിരുന്ന തോൽവി അറിയാതെ 35 മത്സരങ്ങളുടെ റെക്കാഡാണ് ഇറ്റലി പഴങ്കഥയാക്കിയത്. കോച്ച് റോബർട്ടോ മാൻസീനി പരിശീലക സ്ഥാനത്തെത്തിയതോടെയാണ് ഇറ്റലി വിജയക്കുതിപ്പ് തുടങ്ങുന്നത്. ഇറ്റലിയെ മാൻസീനി യൂറോ ചാമ്പ്യൻമാരുമാക്കി. യുവേഫ നേഷൻസ് ലീഗിൽ 2018 സെപ്തംബർ 10ന് പോർച്ചുഗലിനോടാണ് ഇറ്റലി അവസാനമായി തോറ്റത്. ഇറ്റലി തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്.
ഗോൾമഴ
ഗ്രൂപ്പ് ജെയിൽ ജർമ്മനി മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് അർമേനിയയെ കീഴടക്കി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.അർമേനിയ രണ്ടാം സ്ഥാനത്തുണ്ട്. ഗ്രൂപ്പ് ഐയിൽ പോളണ്ട് സാൻമരീനോയെ 7-1നാണ് തകർത്തത്. ആദം ബുക്സ ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തിൽ റോബർട്ട് ലെവൻഡോവ്സ്കി രണ്ട് ഗോൾ നേടി. ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാമതാണ് പോളണ്ട്. ഗ്രൂപ്പ് ബിയിൽ സ്പെയിൻ ജോർജിയയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്.
ലുകാകു @ 100
തന്റെ 100-ാം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ റൊമേലലു ലുകാകു ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ മത്സരത്തിൽ ബൽജിയം 3-0ത്തിന് ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |