SignIn
Kerala Kaumudi Online
Friday, 26 April 2024 9.48 AM IST

സുരക്ഷാ പ്രശ്നം: പാകിസ്ഥാൻ പര്യടനം ന്യൂസിലൻഡ് റദ്ദാക്കി

pakisthan

പിന്മാറ്രം ഒന്നാം ഏകദിനത്തിന് തൊട്ടു മുൻപ്

റാവൽപിണ്ടി: സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഒന്നാം ഏകദിനത്തിന് തൊട്ടു മുപൻപ് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് പിന്മാറി. ന്യൂസിലൻഡ് സർക്കാരിൽ നിന്ന് സുരക്ഷാ മുന്നിറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് ഏകദിന പരമ്പരയിലെ ആദ്യമത്സരം തുടങ്ങുന്നതിന് 15 മനിട്ട് മാത്രം മുൻപ് ന്യൂസിലൻഡ് ടീമിന്റെ പിൻമാറ്രം.

മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്‌സരങ്ങ‍ളും കളിക്കാനായാണ് 18 വർഷങ്ങൾക്ക് ശേഷം ന്യൂസീലൻഡ് ടീം പാകിസ്ഥാനിൽ എത്തിയത്. ഗ്രൗണ്ടും പരിസരവും പരിശോധിച്ച ന്യൂസിലൻഡ് സുരക്ഷാ ഉദ്യോഗസ്ഥരാണ് സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതെന്നും ഇവർ വിവരം നൽകിയതിനെ തുടർന്നാണ് സർക്കാർ ടീമിനോട് മത്സരത്തിനിറങ്ങേണ്ടതെന്ന് അറിയിച്ചതെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ടീമിന് തിരിച്ച് നാട്ടിലേക്ക് പോകാനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായും ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. പരമ്പര നീട്ടിവയ്ക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയ്യാറായിരുന്നു.എന്നാൽ പിന്മാറാൻ തന്നെയായിരുന്നു ന്യൂസിലാൻഡിന്റെ തീരുമാനം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഈ പിന്മാറ്റം വിഷമിപ്പിക്കുമെനന്നും എന്നാൽ കളിക്കാരുടെ സുരക്ഷ തന്നെയാണ് പ്രധാനമെന്നും ന്യൂസിലൻഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടിവ് ഡേവിഡ് വൈറ്റ് പറഞ്ഞു. 

പ്രധാനമന്ത്രി തല ചർച്ച

വിഷയത്തിൽ പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനും ന്യൂസിലൻഡ് പ്രധാന മന്ത്രി ജസീന്ത ആർഡേമും ചർച്ച നടത്തിയിരുന്നു. ലോകത്തിലെ ഏറ്രവും മികച്ച ഇന്റലിജൻസ് സംവിധാനമാണ് പാകിസ്ഥാനിലേതെന്നും അവർ യാതൊരു സുരക്ഷാ വീഴ്ചയും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ ടീമുകൾക്കും നൽകുന്ന പോലെ പഴുതടച്ച സുരക്ഷയാണ് കിവീസ് ടീമിന് നൽകുന്നതെന്നും ഇമ്രാൻ ജസീന്തയോട് അറിയിച്ചു. എന്നാൽ താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന നിലപാടിലായിരുന്നു ന്യൂസിലൻഡ് പ്രധാന മന്ത്രി.

പിസിബിയുടെ പ്രതിഷേധ ട്വീറ്റുകൾ

ന്യൂസിലാൻഡ് ടീമിന്റ നടപടിയിൽ ഉള്ള നിരാശയും ദേഷ്യവും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ  ട്വീറ്റുകളിലുണ്ടായിരുന്നു.
ഇന്ന് രാവിലെ (ഇന്നലെ) ചില സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.തുടർന്ന് രണ്ട് ബോർഡുകളും ഒന്നിച്ച് നടത്തിയ ചർച്ചയിൽ പരിമ്പര നീട്ടിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.പാകിസ്ഥാൻ പര്യടനം നടത്തുന്ന ടീമുകൾക്ക് പഴുതടച്ച സുരക്ഷയാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരിട്ട് ന്യൂസിലാൻഡ് പ്രധാന മന്ത്രിയെ അറിയിച്ചതാണ്. ന്യൂസിലാൻഡ് ടീമിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ പാകിസ്ഥൻ കൈക്കൊണ്ട ക്രമീകരണങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയതാണ്.പരമ്പര പിന്നീട് നടത്താനും ഞങ്ങൾ തയ്യാറാണ്. ഈ പിന്മാറ്റത്തിൽ പാകിസ്ഥാനിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ നിരാശരണ്.- പി.സി.ബി പരമ്പരയായി പോസ്റ്റ് ചെയ്ത ടീറ്റുകളിൽ വ്യക്തമാക്കി.

പൊട്ടിത്തെറിച്ച് റമീസ്

ന്യൂസിലൻഡിന്റെ നടപടിയെ ശക്തമായ ഭാഷയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ ട്വീറ്രിലൂടെ അപലപിച്ചത്. ഒരു ഭ്രാന്തൻ ദിനമായിരുന്നു ഇന്ന്. പാക് താരങ്ങളോടും ആരാധകരോടും ക്ഷമ ചോദിക്കുന്നു. ന്യൂസിലൻഡിന്റെ ഏകപക്ഷീയമായ പിന്മാറ്റ തീരുമാനം വളരെ മോശമായി. ഏത് ലോകത്താണ് ന്യൂസിൻഡ് ജീവിക്കുന്നത്. ഐ.സി.സിയിൽ അവർ ഇതിന് മുറുപടി പറയേണ്ടി വരും.- ഇങ്ങനെയായിരുന്നു റമീസിന്റെ ട്വീറ്ര്.

പാകിസ്ഥൻ ക്രിക്കറ്രിനെ ന്യൂസിലൻഡ് കൊന്നു എന്നായിരുന്നു അക്തർ ട്വീറ്ര് ചെയ്തത്.

പാകിസ്ഥാനിലെ ആക്രമണങ്ങൾ

2002ൽ ന്യൂസിലൻഡ് ടീം താമസിച്ച ഹോട്ടലിന് സമീപം ബോംബ് സ്‌ഫോടനം ഉണ്ടാവുകയും ന്യൂസിലാൻഡ് ടീം പരമ്പര റദ്ദാക്കി മടങ്ങുകയുംചെയ്തു.
2009ൽ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനരികിൽ വച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിന് നേരെ വെടുവപ്പുണ്ടായിരുന്നു. ചിലതാരങ്ങൾക്ക് പരിക്കേറ്റു. ഉടൻ തന്നെ പരമ്പര റദ്ദാക്കി ശ്രീലങ്കൻ ടീം മടങ്ങുകയും ചെയ്തു.
അന്ന് ശ്രീലങ്കൻ ടീമംഗമായിരുന്നു തിലൻ സമരവീര ഇപ്പോൾ ബാ‍റ്റിംഗ് പരിശീലകനായി ന്യൂസിലാൻഡ് ടീമിനൊപ്പം ഉണ്ടായിരുന്നു. അന്നത്തെ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഇടത്തേ തുടയിൽ പരിക്കേൽക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.ഈ ആക്രമണത്തെ തുടർന്ന് മറ്റ് ടീമുകൾ പാകിസ്ഥാനിലേക്ക് വരാതായി. പാകിസ്ഥാന് യു.എ.ഇ ഹോം ഗ്രൗണ്ടാക്കേണ്ടി വന്നു. കഴിഞ്ഞിടെ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് ടീമുകൾ പാകിസ്ഥാനിൽ പര്യടനം നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, NEWZELAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.