ഹിസാർ : ദളിതരെ അപമാനിക്കുന്ന തരത്തിൽ ഇന്ത്യൻ സ്പിന്നർ യൂസ്വേന്ദ്ര ചഹലിനെതിരെ ജാതീയ പരാമർശം നടത്തിയെന്ന കേസിൽ മുൻ താരം യുവ്രാജ് സിംഗിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽവിട്ടു.
ഇന്ത്യൻ പീനൽ കോഡിലെ എസ്.സി /എസ്.ടി ആക്ട് പ്രകാരമാണ് യുവ്രാജിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് യുവ്രാജിനെ അറസ്റ്റ് ചെയ്തതെന്ന് ഹൻസിയിലെ സൂപ്രണ്ട് ഓഫ് പൊലീസ് നിതിക ഗഹ്ലത് പറഞ്ഞു. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെന്നും ഫോൺ പിടിച്ചെടുത്തെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസനാണ് യുവ്രാജിനെതിരെ പരാതി നൽകിയത്. 2020 ഏപ്രിൽ ലോക്ക് ഡൗൺ സമയത്ത് രോഹിത് ശർമ്മയുമായി നടത്തിയ ഇൻസ്റ്റഗ്രാം വീഡിയോ ചാറ്റിൽ ചഹലിനെക്കുറിച്ച് പറയുന്നതിനിടെയാണ് യുവ്രാജ് വിവാദ പരമർശം നടത്തിയത്.
താഴ്ന്ന ജാതിക്കാരെ പരിഹസിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് യുവരാജ് ചഹലിനെതിരെ ഉപയോഗിച്ചത്. ഇതിനെതിരെ അന്ന് വലിയ പ്രതിഷേധം ഉയരുകയും യുവ്രാജ് മാപ്പ് പറയുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |