മുംബയ് : ആഭ്യന്തര ട്വന്റി-20 ടൂർണമെന്റായ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ വിസ്മയിപ്പിക്കുന്ന ബൗളിംഗ് പ്രകടനവുമായി വിദർഭയുടെ സ്പിന്നർ അക്ഷയ് കർനേവർ. മണിപ്പൂരിനെതിരായ മത്സരത്തിൽ ബൗൾ ചെയ്ത നാല് ഓവറും മെയ്ഡനാക്കിയാണ് കർനേവർ ശ്രദ്ധനേടിയത്. രണ്ടു വിക്കറ്റും താരം സ്വന്തമാക്കി. ട്വന്റി-20 ക്രിക്കറ്റിന്റെ ചരിത്രത്തിൽത്തന്നെ ആദ്യമായാണ് ഒരു ബൗളർ അനുവദിനീയമായ എല്ലാഓവറും മെയ്ഡനാക്കുന്നത്. ഇടംകൈ കൊണ്ടും വലംകൈകൊണ്ടും ഒരുപോലെ ബൗൾ ചെയ്യാൻ കഴിവുള്ള അപൂർവ താരം കൂടിയാണ് ഇരുപത്തൊൻപതുകാരനായ അക്ഷയ് കർനേവർ.
അടുത്ത മത്സരത്തിൽ വിദർഭ സിക്കിമിനെ 130 റൺസിന് തകർത്തപ്പോഴും ശ്രദ്ധ നേടിയത് അക്ഷയ് കർനേവർ തന്നെ. ഇത്തവണ ഹാട്രിക്ക് നേടിയാണ് കർനേവർ വ്യത്യസ്തനായത്. നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം വെറും അഞ്ച് റൺസ് മാത്രം മാത്രം വഴങ്ങി കർനേവർ പിഴുതത് നാലു വിക്കറ്റാണ്. ഇതോടെ പ്ലേറ്റ് ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനത്തോടെ വിദർഭ പ്രീക്വാർട്ടറിൽ കടന്നു. 16ന് നടക്കുന്ന പ്രീക്വാർട്ടറിൽ എതിരാളികൾ മഹാരാഷ്ട്രയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |