പനാജി: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.എസ്.എല്ലിൽ സെമി ഫൈനൽ ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ വിജയിച്ചാൽ മാത്രം സെമി പ്രതീക്ഷ നിലനിറുത്താമായിരുന്ന മുംബയ് സിറ്റി എഫ്.സി ഹൈദരാബാദ് എഫ്.സിയോട് 1-2ന് തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്സിന് വഴിതുറന്നുകിട്ടിയത്. 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്സ് നാലാം സ്ഥാനക്കാരായാണ് സെമി ഉറപ്പിച്ചു. 31 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ മുംബയ്ക്ക് ഇത്തവണ അഞ്ചാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മുംബയ് തോറ്റതോടെ ഇന്ന് ഗോവയ്ക്കെതിരായ ബ്ലാസ്‌റ്റേഴ്സിന്റെ മത്സരഫലം അപ്രസക്തമായി.
ഇന്നലെ ഹൈദരബാദിനായി മുംബയ്ക്കെതിരെ രോഹിത് ദനുവും ജോയൽ ചിയാനസെയുമാണ് സ്കോർ ചെയ്തത്. മൗർട്ടാഡ ഫാൾ മുംബയ്ക്കായി ഒരുഗോൾ മടക്കി.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബെംഗളൂരു എഫ്.സി ഈ സീസൺ അവസാനിപ്പിച്ചു. സുനിൽ ഛെത്രിയാണ് ഗോൾ നേടിയത്. ബെംഗളൂരു ആറാം സ്ഥാനത്താണ്. 1മ ത്സരം മാത്രം ജയിച്ച ഈസ്റ്റ് ബംഗാൾഅവസാന സ്ഥാനത്താണ്.
ഗോവ- ബ്ലാസ്റ്റേഴ്സ്
(രാത്രി 7.30 മുതൽ, സ്റ്റാർ സ്പോർട്സ് ചാനലുകൾ, ഹോട്ട്‌സ്റ്റാർ)
സെമി ഉറപ്പിച്ചവർ
ജംഷഡ്പൂർ (40 പോയിന്റ്), ഹൈദരാബാദ് (38), ബഗാൻ (37), ബ്ലാസ്റ്റേഴ്സ് (33)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |