ഐ.പി.എൽ: ലക്നൗ 18 റൺസിന് മുംബയ്‌യെ കീഴടക്കി
ലക്നൗ ക്യാപ്ടന രാഹുലിന് സെഞ്ചറി
മുംബയുടെ ആറാം തോൽവി
മുംബയ്: തന്റെ നൂറാം ഐ.പി.എൽ മത്സരത്തിൽ സെഞ്ച്വറിയയുമായി തിളങ്ങിയ ക്യാപ്ടൻ കെ.എൽ രാഹുലിന്റെ മികവിൽ ലക്നൗ സൂപ്പർ ജയിന്റ്‌സ് 18 റൺസിന് മുംബയ് ഇന്ത്യൻസിനെ കീഴടക്കി. കളിച്ച ആറ് മത്സരങ്ങളും തോറ്റ മുംബയ് ഇന്ത്യൻസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ മങ്ങി. 6 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ലക്നൗ രണ്ടാം സ്ഥാനത്താണ്. ആദ്യം ബാറ്റ് ചെയ്ത ലക്നൗ രാഹുലിന്റെ സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. മറുപടിക്കിറങ്ങിയ മുംബയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. 3 വിക്കറ്റെടുത്ത ലക്നൗ പേസർ ആവേശ് ഖാനാണ് മുംബയ്‌യുടെ ചേസിംഗിൽ പ്രധാനമായും പ്രശ്നം സൃഷ്ടിച്ചത്. ഹോൾഡർ, ചമീര, ബിഷ്ണോയി, സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 27 പന്തിൽ 37 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബയുടെ ടോപ് സ്കോറർ. ഡെവാൽഡ് ബ്രെവിസ് 13 പന്തിൽ 31 റൺസ് നേടി. തിലക് വർമ്മ (26), കീറോൺ പൊള്ളാഡ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ പുറത്താകാതെ 60 പന്തിൽ 9 ഫോറും 5 സിക്സും ഉൾപ്പെടെ 103 റൺസ് നേടിയ രാഹുലിന്റെ ചിറകിലേറി കുതിക്കുകയായിരുന്നു.ഡി കോക്ക് (24), മനീഷ് പാണ്ഡെ (38) എന്നിവരും തിളങ്ങി. മുംബയ്ക്കായി ഉനദ്കഡ് 2 വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |