മുംബയ്: ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറായി റിലയൻസ് ജിയോ.
ചൈന മൊബൈലിന്റെ 38 എക്‌സാബൈറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിയോ നെറ്റ്‌വർക്കിലെ മൊത്തം ട്രാഫിക് 2024ന്റെ ആദ്യ പാദം 40.9 എക്‌സാബൈറ്റിലെത്തിയെന്ന് ആഗോള അനലിറ്റിക്‌സ് സ്ഥാപനമായ ടെഫിഷ്യന്റ് വെളിപ്പെടുത്തി. 108 ദശലക്ഷം ഉപയോക്താക്കളുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി വരിക്കാരുടെ അടിത്തറയും ജിയോക്ക് ഉണ്ട്.
2024 മാർച്ച് വരെ ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 481.8 ദശലക്ഷമാണ്. ഇതിൽ 108 ദശലക്ഷം വരിക്കാർ ജിയോയുടെ ട്രൂ 5ജി സ്റ്റാൻഡലോൺ നെറ്റ്‌വർക്കിലാണ്.
മൊബിലിറ്റി ഡാറ്റാ ട്രാഫിക്കിന്റെ ഏകദേശം 28% അതിന്റെ 5ഏ സേവനങ്ങളാണ്. ജിയോ നെറ്റ്‌വർക്കിലെ പ്രതിമാസ ഡാറ്റാ ട്രാഫിക് 14 എക്‌സാബൈറ്റുകൾ കടന്നു. ( 2018ൽ ഇന്ത്യയുടെ പ്രതിമാസ മൊബൈൽ ഡാറ്റ ട്രാഫിക് 4.5 എക്‌സാബൈറ്റ് ആയിരുന്നു)
കോവിഡിന് ശേഷം വാർഷിക ഡാറ്റാ ട്രാഫിക്ക് 2.4 മടങ്ങ് വർദ്ധിച്ചു, പ്രതിശീർഷ പ്രതിമാസ ഡാറ്റ ഉപയോഗം മൂന്ന് വർഷം മുമ്പ് വെറും 13.3 ജിബിയിൽ നിന്ന് 28.7 ജിബിയായി ഉയർന്നു.
റിലയൻസ് ജിയോ തിങ്കളാഴ്ച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിച്ചിരുന്നു. മികച്ച നേട്ടമാണ് ജിയോ കഴിഞ്ഞ വർഷം നേടിയത്.
108 ദശലക്ഷത്തിലധികം ട്രൂ 5 ജി ഉപഭോക്താക്കളുമായി ജിയോ യഥാർത്ഥത്തിൽ ഇന്ത്യയിലെ 5 ജി പരിവർത്തനത്തിന് നേതൃത്വം നൽകുകയാണെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഇതുവരെയുള്ള 2 ജി ഉപയോക്താക്കളെ സ്മാർട്ട്‌ഫോണുകളിലേക്ക് അപ്‌ഗ്രേഡുചെയ്യുന്നത് മുതൽ എഐഡ്രൈവ് സൊല്യൂഷനുകൾ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ വരെയുള്ളവയിലും രാജ്യത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിലും ജിയോ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |