ലക്നൗ സൂപ്പർ ജയന്റ്സിനെ 24 റൺസിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു
മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 24 റൺസിന് വിജയിച്ച് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഐ.പി.എൽ പ്ളേഓഫിലേക്ക് കൂടുതൽ അടുത്തു.13 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി രാജസ്ഥാൻ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഗുജറാത്ത് ടൈറ്റാൻസാണ് ഒന്നാം സ്ഥാനത്ത്. 16 പോയിന്റുതന്നെയുള്ള ലക്നൗ മൂന്നാം സ്ഥാനത്താണ്.
ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസടിച്ചു. ലക്നൗവിന് മറുപടിയായി 154/8 എന്ന സ്കോറിലേ എത്താനായുള്ളൂ.
യശ്വസി ജയ്സ്വാൾ (41),ദേവ്ദത്ത് പടിക്കൽ (39), ക്യാപ്ടൻ സഞ്ജു സാംസൺ (32) എന്നിവരുടെ പോരാട്ടമാണ് രാജസ്ഥാനെ 178ലെത്തിച്ചത്. രണ്ടാം ഓവറിൽത്തന്നെ ഓപ്പണർ ബട്ട്‌ലറെ(2) ആവേശ്ഖാൻ പുറത്താക്കിയിരുന്നു. തുടർന്ന് സഞ്ജുവും യശ്വസിയും കൂട്ടിച്ചേർത്ത 64 റൺസ് ടീമിന് അടിത്തറയിട്ടു.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്റ് ബൗൾട്ടും പ്രസിദ്ധ്കൃഷ്ണയും ഒബ്ഡ് മക്‌കേയ്‌യും ചേർന്നാണ് ലക്നൗ ബാറ്റിംഗിനെ നിയന്ത്രിച്ചുനിറുത്തിയത്.ചഹലും അശ്വിനും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഇന്നത്തെ മത്സരം
പഞ്ചാബ് Vs ഡൽഹി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |