ബ്രസ്സൽസ്: നേഷൻസ് ലീഗിൽ അവസാന നിമിഷം നേടിയ ഗോളിൽ വേൽസിനെതിരെ നെതർലൻഡ്സ് 2-1ന്റെ നാടകീയ ജയം നേടിയപ്പോൾ ബൽജിയം ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പോളണ്ടിനെ മുക്കി. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ 52-ാം മിനിട്ടിൽ കൂപ്പ്മെയിനേഴ്സ് നേടിയ ഗോളിൽ നെർതർലൻഡ്സ് വേൽസിനെതിരെ ലീഡെടുത്തു. എന്നാൽ രണ്ടാം പകുതിയുടെ അധിക സമയത്ത് 92-ാം മിനിട്ടിൽ നൂറിംഗ്ടൺ ഡേവിസിലൂടെ വേൽസ് സമനില പിടിച്ചു. എന്നാൽ അവരുടെ ആഘോഷം അടങ്ങുന്നതിന് മുന്നേ 94-ാം മിനിട്ടിൽ വെഗ്ഹോർസ്റ്റ് നെതർലൻഡ്സിന്റെ വിജയഗോൾ നേടുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ റോബർട്ട് ലെവൻഡോവ്‌സ്കിയുടെ ഗോളിൽ ലീഡെടുത്ത പോളണ്ടിനെ രണ്ട് ഗോൾ നേടിയ ട്രോസ്റ്റാർഡ്,ഓരോ ഗോൾ വീതം നേടിയ വീറ്റ്‌സൽ, ഡിബ്രൂയിനെ, ഡെൻഡോൻകർ, ഒപേൻഡ എന്നിവരുടെ സ്കോറിംഗ് മികവിൽ ബൽജിയം തരിപ്പണമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |